സില്‍ക്കിന് പകരം പോളിസ്റ്റര്‍; തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടിയുടെ അഴിമതി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വീണ്ടും അഴിമതി. സില്‍ക്ക് ഷാളിന് പകരം പോളിയസ്റ്റര്‍ ഷാള്‍ നല്കി 54 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില് കണ്ടെത്തിയത്.

2015 മുതല് 2025 വരെയുള്ള ഒരു ദശകത്തിനിടെ സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാളുകള് വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തല്.

ടെല്‍ഡറില്‍ സില്‍ക്ക് ഉല്പന്നം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരാറുകാരന് ടെന്‍ഡര്‍ അനുസരിച്ച് സില്‍ക്ക് ഷാള് നല്കുന്നതിന് പകരം 100 ശതമാനം പോളിസ്റ്റര്‍ ഷാള്‍ സ്ഥിരമായി വിതരണം ചെയ്ത് കോടികളുടെ അഴിമതിയാണ് നടത്തിയത്

കരാറില് ക്രമക്കേട് ഉള്ളതായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് (ടിടിഡി) ചെയര്‍മാന്‍ ബി.ആര്. നായിഡു സംശയം ഉന്നയിച്ചതിനെ തുടര്ന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.

പത്ത് വര്‍ഷം തുടര്‍ന്ന ക്രമക്കേട് വഴി ക്ഷേത്ര ട്രസ്റ്റിന് 54 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലന്‌സ് കണ്ടെത്തിയത്. സമീപകാലത്ത് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്ന്നുവന്ന ആരോപണങ്ങളില് ഒടുവിലത്തേതാണ് ഈ അഴിമതി കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *