റഷ്യയ്ക്ക് പിന്നാലെ ഇറാനെയും വരിഞ്ഞുമുറുക്കി ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക യുദ്ധം. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന ലോകത്തെ ഏത് രാജ്യത്തിനും ഇനി അമേരിക്കൻ വിപണിയിൽ 25 ശതമാനം അധിക നികുതി നൽകേണ്ടി വരും. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം ആഗോള വിപണിയെ വീണ്ടും പിടിച്ചുകുലുക്കുകയാണ്. ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. ഈ ഉത്തരവ് ‘അന്തിമവും നിർണ്ണായകവുമാണ്’ എന്നാണ് അദ്ദേഹത്തിൻറെ വാക്കുകൾ.

