ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നടപടി.
ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഈ ഗ്രൂപ്പുകൾ ശക്തമാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് സർക്കാർ നിർദ്ദേശം നൽകി.
അതേസമയം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാകുകയാണ്. രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

