അഹമ്മദാബാദ്: ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. നിശ്ചിത സമയത്തും ആദ്യ സൂപ്പർ ഓവറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ‘ഡബിൾ സൂപ്പർ ഓവറി’ലൂടെയാണ് ദക്ഷിണാഫ്രിക്ക നാല് റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കിയത്.
നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ കൃത്യം 187 റൺസിന് പുറത്തായതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിലും ഇരുടീമുകളും 17 റൺസ് വീതം നേടി വീണ്ടും സമനില പാലിച്ചു. തുടർന്നു നടന്ന രണ്ടാമത്തെ സൂപ്പർ ഓവറിൽ ഡേവിഡ് മില്ലറുടെയും ട്രിസ്റ്റൻ സ്റ്റബ്‌സിന്റെയും മികവിൽ ദക്ഷിണാഫ്രിക്ക 23 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനായി റഹ്മാനുള്ള ഗുർബാസ് മൂന്ന് സിക്സറുകൾ പറത്തി വിജയപ്രതീക്ഷ നൽകിയെങ്കിലും, 19 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ.
ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ അയർലൻഡിനെ നേരിടുകയാണ്. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടും

