ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു സൈനിക നീക്കമാണ്, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെയും ഭാര്യയെയും, കീഴടക്കിക്കൊണ്ട് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്.കഴിഞ്ഞ ജനുവരി മുതല്‍ വെനിസ്വേലയ്ക്കെതിരെ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരിരുന്നു. മയക്കുമരുന്ന് കടത്തും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവുമാണ് അമേരിക്ക് വെനിസ്വേലയ്ക്കെതിരെ തിരിയാനുള്ള പ്രധാന പ്രശ്‌നങ്ങള്‍.
ജൂലൈയില്‍ യുഎസ് ഭരണകൂടം വെനിസ്വേലന്‍ പ്രസിഡന്റിന്റെ തലയ്ക്ക് 50 മില്യണ്‍ ഡോളര്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. ട്രെന്‍ ഡി അരാഗ്വ പോലുള്ള വെനിസ്വേലന്‍ സംഘങ്ങളെ യുഎസ് തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് കരീബിയന്‍ കടലിലെ ബോട്ടുകളെ യുഎസ് ആക്രമിക്കാനും ലക്ഷ്യമിടാനും തുടങ്ങി.
ട്രംപ് ഭരണകൂടം വെനിസ്വേലന്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത്, കടലില്‍ സൈനിക സാന്നിധ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോഴേ അപകടം മണത്തിരുന്നു. നവംബര്‍ അവസാനം വെനിസ്വേല വിട്ടുപോകാന്‍ മഡുറോയോട് യുഎസ് അന്ത്യശാസനം നല്‍കി. അത് മഡുറോ നിരസിച്ചു. വെനിസ്വേലയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം താന്‍ എവിടേക്കും പോകുന്നില്ലെന്ന് പറഞ്ഞു.
എന്നാല്‍ യുഎസില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടര്‍ന്നു. സൈനിക പ്രവര്‍ത്തനങ്ങള്‍ കരയിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സിഐഎ വെനിസ്വേലന്‍ മണ്ണില്‍ ഒരു ഡ്രോണ്‍ ആക്രമണം നടത്തി. ഈ നടപടികള്‍ക്കു ശേഷമാണ് ജനുവരി 3, ശനിയാഴ്ച പുലര്‍ച്ചെ, യുഎസ് ആക്രമണം നടത്തി മഡുറോയെയും ഭാര്യയെയും പിടികൂടിയത്.
വെനിസ്വേലയില്‍ നിലനില്‍ക്കുന്ന സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലയാണ് കാര്‍ട്ടല്‍ ഡി ലോസ് സോളസ് അഥവാ സണ്‍ കാര്‍ട്ടല്‍ എന്ന എന്നത്. വെനിസ്വേലന്‍ സൈന്യത്തിലെ ജനറല്‍മാര്‍ ധരിക്കുന്ന സൂര്യ ചിഹ്നങ്ങളില്‍ നിന്നാണ് സണ്‍ എന്ന പേര് വന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കാര്‍ട്ടലില്‍ പങ്കാളികളാണെന്ന ആരോപണമാണ് പേരിന്റെ പിന്നില്‍. ഇങ്ങനെ ഒരു സംഘം നിലവിലില്ല എന്ന് വെനിസ്വേല ആവര്‍ത്തിക്കുമ്പോഴും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് കഴിയുന്നുണ്ട്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, ലോകത്തിലെ പ്രധാന കൊക്കെയ്ന്‍ ഉത്പാദകരോ, പ്രധാന കടത്തുമാര്‍ഗ്ഗമോ വെനിസ്വേലയല്ല. അത് കൊളംബിയായാണ്.എന്നാല്‍ കൊളംബിയന്‍ കൊക്കെയ്‌ന്റെ നല്ലൊരു ഭാഗവും വെനസ്വേല വഴി കടന്നുപോകുന്നത്. സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഡ്രഗ് കാര്‍ട്ടലാണ് ഇതെന്നാണ് അമേരിക്ക പറയുന്നത്.അതായത് ഒരു രാജ്യം തന്നെ മയക്കുമരുന്ന് കടത്തിന് നേതൃത്വം കൊടുക്കുക. മഡൂറോ അധികാരത്തിലെത്തിയതോടെ അതാണ് സംഭവിക്കുന്നത്. കൊളംബിയയില്‍നിന്ന് എത്തുന്ന ഡ്രഗ്‌സിന്റെ വിതരണമാണ് സൈന്യത്തിലെ ജനറല്‍മാരും,മൂന്‍ ഇടതുപക്ഷ തീവ്രവാദികളും, മയക്കുമരുന്ന് രാജക്കാന്‍മ്മാരും അടങ്ങുന്ന സണ്‍ കാര്‍ട്ടല്‍ നടത്തുന്നത്.
കൊളംബിയയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കേയിന് അവിടെ സംഭരണാനുമതിയ്ക്ക് നിയന്ത്രണം വന്നതോടെയാണ്, വെനിസ്വേല ഇടത്താവളമാവുന്നത്. കൊളംബിയയില്‍ അങ്ങനെ ഒരു ഉത്തരവ് വന്നത് തന്നെ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ്. രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഡ്രഗ് കാര്‍ട്ടലിന്റെ അധ്യക്ഷനായാല്‍ പിന്നെ എന്ത് പരിശോധനയാണ് ഉണ്ടാവുക. ആര്‍മി ജനറല്‍മാരുടെ പണി കൊളംബിയില്‍നിന്ന് വരുന്ന കൊക്കേയിന്‍ സംഭരിക്കുകയാണത്രേ.മയക്കുമരുന്ന് കടത്തിനായി വെനിസ്വേലയില്‍ ഒരുപാട് ചെറിയ എയര്‍സ്ട്രിപ്പുകളുണ്ട്. അത്യാധുനിക ബോട്ടുകള്‍ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. പിന്നെ അത് ചെറിയ വിമാനത്തിലും ബോട്ടിലുമായി അമേരിക്കല്‍ തീരത്ത് എത്തിക്കും. ഈ കാര്‍ട്ടലില്‍നിന്ന് രക്ഷപ്പെട്ടവര്‍ തന്നെ പിന്നീട് ഇതേക്കുറിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വെനസ്വേലയില്‍ റഡാര്‍ നിയന്ത്രണം ദുര്‍ബലമായത് കൊണ്ട് വിമാനങ്ങള്‍ക്ക് യഥേഷ്ടം പറന്നിറങ്ങാം.പറന്നു പൊങ്ങാം.ഇത് സമുദ്രം വഴി അമേരിക്കന്‍ തീരങ്ങളില്‍ എത്തുന്നു.അത് അമേരിക്കന്‍ സ്ട്രീറ്റുകളില്‍ സുലഭമായി ലഭിക്കുന്നു. ഇതാണ് അമേരിക്കക്ക് പ്രശ്‌നമാകുന്നത്.
2020 മാര്‍ച്ച് 26-നാണ് അമേരിക്കന്‍ കോടതി വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡുറോക്കും മറ്റ് ഉയര്‍ന്ന അഫീഷ്യലുകള്‍ക്കും എതിരെ അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിനെതിരെ കേസ് എടുത്തത്.അമേരിക്കയുടെ നാര്‍ക്കോട്ടിക്ക് റിവാഡ് പ്രോഗ്രാം എന്ന സ്‌കീമില്‍ മഡൂറെയെ പിടിക്കാനുള്ള വിവരത്തിന് 15 മില്യണ്‍ ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് വന്നെ ജോ ബൈഡന്‍ സര്‍ക്കാരും ഇതേ നടപടികള്‍ തുടര്‍ന്നു. വെനുസ്വലന്‍ ഗവണ്‍മെന്റും, മഡൂറയും അയാളുടെ പട്ടാള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വെനുസ്വലയിലെ ഡ്രഗ്ഗ് ഹബ്ബ് നിയന്ത്രിക്കുന്നത് എന്നതിന് നിരവധി തെളിവുകള്‍ അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് വരുന്ന നിരവധി ഡ്രഗ് ബോട്ടുകള്‍ തകര്‍ക്കപ്പെട്ടു.പിടിക്കപ്പെട്ടവര്‍ നല്‍കുന്ന വിവരങ്ങള്‍ സ്റ്റേറ്റ് സപോണ്‍സേഡ് ഡ്രഗ് മാഫിയയുടേതാണ്. മെക്‌സിക്കന്‍ ഡ്രഗ് മാഫിയയെ ഒരു വിധം നിയന്ത്രിച്ച് വരുമ്‌ബോഴാണ് പുതിയ തലവേദനയായി വെനിസ്വേലന്‍ മാഫിയ വരുന്നത്.
മഡൂറോയുടെ ഭരണത്തില്‍,വെനിസ്വേല ഒരു മാഫിയ രാജ്യമായാണ് വളര്‍ന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുയ സര്‍ക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനല്‍ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കും കൊളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി,വിദേശകാര്യം,പ്രതിരോധം,ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. മഡുറോയുടെ ഭാര്യ സിസിലിയ ഫ്‌ലോറന്‍സ്വെനസ്വേലയുടെ മുന്‍ വൈസ് പ്രസിഡന്റ്, മകന്‍ തുടങ്ങിയവര്‍ ഈ മയക്കുമരുന്ന് മാഫിയയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആരോപണം ഉയരുകയാണ്.
അതുമാത്രമല്ല, മയക്കുമരുന്ന് തീവ്രവാദം അഥവാ ഡ്രഗ് ടെററിസം എന്ന അതിഭീകരമായ അവസ്ഥയും അമേരിക്ക ഇവിടെ എടുത്തുകാട്ടുന്നുണ്ട്.
അതേസമയം എണ്ണ വിപണി ലക്ഷ്യമിട്ടാണ്, അമേരിക്കയുടെ പ്രവര്‍ത്തനമെന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് വെനിസ്വേല.ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരത്തിനുടമയായ രാജ്യം. 303 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണ് (ഓയില്‍ റിസര്‍വ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17%. സൗദി അറേബ്യ, റഷ്യ, ഇറാന്‍, കാനഡ, ഇറാഖ് തുടങ്ങിയവയെല്ലാം വെനിസ്വേലക്ക് പിന്നിലാണ്. ഈ എണ്ണ പിടിച്ചെടുക്കാന്‍ ട്രംപ ഉണ്ടാക്കിയ കഥയാണ്, നാര്‍ക്കോ ടെറിസം എന്നാണ് ആരോപണം. വെനിസ്വേലയുടെ എണ്ണ ഇനി യുഎസ് കമ്പനികള്‍ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മഡൂറോയെ പിടിച്ചശേഷം പറയുന്നത്. യുഎസ് കമ്പനികള്‍ വെനിസ്വേലയില്‍ നിക്ഷേപിക്കുന്നതോടെ, ആ രാജ്യത്തിന്റെ മുഖഛായതന്നെ മാറുമെന്നാണ് ട്രംപിന്റെ വിശദീകരണം.
പക്ഷേ ഇത്രയം എണ്ണയുണ്ടായിട്ടും വെനിസ്വേലയില്‍ ബാക്കിയായത് ദാരിദ്ര്യം മാത്രമായിരുന്നു. ആഗോള എണ്ണ വിപണിയില്‍ 2014-ല്‍ സംഭവിച്ച വിലയിടിവ് വെനിസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മഡുറോയെയാണ് കണ്ടത്. അന്നും സമരത്തെ അടിച്ചമര്‍ത്തുകയാണ് അയാള്‍ ചെയ്തത്. വൈദ്യുതിയില്ലാത്ത രാത്രികളില്‍, ഭക്ഷണവും മരുന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജനങ്ങളും പ്രതിപക്ഷക്കാരും ചേര്‍ന്ന് പോലീസുമായി തെരുവുകളില്‍ ഏറ്റുമുട്ടി.
ജനം അയല്‍ നാടായ കൊളംബിയയിലെക്ക് ഒഴുകി. ക്രമസമാധാന നില തകര്‍ന്ന തോടെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം ഗുണ്ടാസംഘങ്ങള്‍ ഏറ്റെടുത്തു. കള്ളക്കടത്ത്, മയക്കു മരുന്ന് വ്യാപാരം, പെണ്‍ വാണിഭം, കുട്ടികളെ തട്ടി ക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് എന്നിവയെല്ലാം വെനിസ്വേലയില്‍ സജീവമായി.ഇന്ന് ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ നിരയിലേക്ക് വെനിസ്വേല എത്തിപ്പെട്ടു.
കേരളത്തിലടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മഡൂറോയുടെ വീഴ്ചയില്‍ വെനിസ്വേലയില്‍ പൊതുവെ ആഹ്ലാദമാണ്. കാരണം ആ ജനങ്ങള്‍ അത്രക്ക് അനുഭവിച്ചു കഴിഞ്ഞു. മഡുറോയുടെ ഭരണകൂട ഭീകരതയും പട്ടിണിയും ഭയന്ന് 80 ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യം വിട്ട് പലായനം ചെയ്തത്. ഒരു റൊട്ടിക്ക് ഒരു ചാക്ക് നോട്ടുകള്‍ കൊടുക്കേണ്ട രാജ്യമാക്കി വെനിസ്വേലയെ മഡൂറോ മാറ്റി.
വളാദിമിര്‍ പുടിനുശേഷം ലോകം കണ്ട മറ്റൊരു സേഛ്വാധിപതി എന്നാണ് പ്രതിപക്ഷ നേതാക്കാള്‍ മഡൂറോയെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറി മറിച്ച്, മൂന്നാമതും മഡൂറക്ക് അധികാരം കിട്ടിയതോടെ ഈ പട്ടിണി രാജ്യത്തില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് പേടിച്ച് പലയായനം ചെയ്യുന്നത്. വെനസ്വേലന്‍ പ്രതിപക്ഷ നേതാവ്, എഡ്മുണ്ടോ ഗോണ്‍സാലസ് ഉറുട്ടിയ രാജ്യംവിട്ട് സ്‌പെയിനിലാണ് അഭയം തേടിയത്.സകലമേഖലയിലും, രാജ്യത്തെ പിറകോട്ടടിപ്പിക്കയാണ് മഡുറോ ചെയ്തത്.

