ജി.ശങ്കരക്കുറുപ്പ്: ഓർമ്മദിനം

കവി, ഉപന്യാസകൻ, വിവർത്തകൻ, ഗാനരചയിതാവ്

അദ്ധാപകൻ, പാർലമെന്റ് അംഗം

ജി എന്ന ഏകാക്ഷരപ്പേരിൽ പ്രസിദ്ധനായ ;

ആദ്യ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിലേക്കെത്തിച്ച

ജി.ശങ്കരക്കുറുപ്പ് ഓർമ്മയായിട്ട് ഇന്ന് 48 വർഷം .

1901 ജൂൺ 3-ന്‌, എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള

നായത്തോട് എന്ന സ്ഥലത്ത് ജനനം.

സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ വരെ അമ്മാവനിൽ നിന്നും പഠിച്ചു.

തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്നു പഠിച്ചു.

17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.

തുടർ വിദ്യാസത്തിനു ശേഷം 1937-ൽ എറണാകുളം

മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി .

പെരുന്തച്ചൻ സൂര്യകാന്തി നിമിഷം ഓടക്കുഴൽ

പഥികന്റെ പാട്ട് വിശ്വദർശനം മൂന്നരുവിയും ഒരു പുഴയും

ജീവനസംഗീതം സാഹിത്യകൗതുകം (3 വാല്യങ്ങൾ )

പൂജാപുഷ്പം കാറ്റേ വാ കടലേ വാ ( ബാല സാഹിത്യം)

ഇളംചുണ്ടുകൾ ഓലപ്പീപ്പി ചന്ദനക്കട്ടിൽ

പാഥേയം പന്യാസങ്ങൾ, ആത്മകഥ

തർജ്ജമകൾ ജീവചരിത്രങ്ങൾ ബാല കവിതാ സമാഹാരങ്ങൾ

തുടങ്ങി നിരവധി കൃതികൾ!

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം.

കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യ

അക്കാദമി അവാർഡ്, ജ്ഞാനപീഠം

രാജ്യസഭാംഗത്വം (നാമനിർദ്ദേശം 1968 – 72) എന്നിവ

ഈ പ്രതിഭാധനനെത്തേടിയെത്തി.

മനുഷ്യനെ കാവ്യാനന്ദത്തിലൂടെ കർമ്മനിരതനാക്കാൻ

പ്രേരിപ്പിച്ച; മാനുഷികതക്കുവേണ്ടി തൂലികചലിപ്പിച്ച

ഈ മഹാകവിയുടെ ഓർമ്മയ്ക്കുമുമ്പിൽ

പ്രണാമം .!

65 വർഷം മുൻപ് പ്രസിദ്ധീകരിച്ച “പാഥേയം”

എന്ന കവിതാ സമാഹാരത്തിലെ

ഈ വരികൾ ഈ ഓർമ്മദിനത്തിൽ

ഇവിടെ കുറിക്കുന്നു.

ദൂരചക്രവാളത്തിൽ

ദൃഷ്ടികളൂന്നിക്കൊണ്ടു

ധീരമാം പദം നീട്ടി –

വയ്ക്കുന്ന യാത്രക്കാരാ,

സത്യവും സൗന്ദര്യവും

സംഗമിച്ചൊന്നാകുന്നോ-

രത്യന്തപവിത്രമാം

തീർത്ഥത്തിലേയ്ക്കാണെങ്കിൽ

ഈ ലഘു പാഥേയത്തെ

സ്വീകരിച്ചാലും സ്നേഹ-

ശീലനാമൊരു കൂട്ടു –

വഴിപോക്കനിൽ നിന്നും.

സ്നിഗ്ധമാം കുറെസ്സങ്ക-

ല്പങ്ങളാണിതിൽ പ്രേമ –

മുഗ്ധമാമൊരു ഹൃത്തിൻ

ചെറുചൂടുമുണ്ടാവും .

പൂജാപുഷ്പം എന്ന കവിതയിൽ തുടങ്ങി വിശ്വദർശനം വരെ

135 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്…

34 – മതായി ഇന്നു ഞാൻ നാളെ നീ എന്ന കവിതയും

പഥികന്റെ പാട്ട് , പെരുന്തച്ചൻ എന്നീ കവിതകളും

ഈ സമാഹാരത്തിലുണ്ട്…

1961 മെയ് 22ന് കൈനിക്കര പത്മനാഭപിള്ള എഴുതിയ

അവതാരികയോടെയാണ് ഈ പുസ്തകം ഇറങ്ങിയത്…

അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു..

ജി.ശങ്കരക്കുറുപ്പ് മഹാകവിയാണ്.. എങ്കിലും

അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ

ഈ സുമംഗള സന്ധിയിൽ അദ്ദേഹത്തെ അനുമോദിക്കുവാനല്ല

അശീർവ്വദിക്കുവാനുള്ള അവകാശം

രണ്ടു വയസ്സിന്റെ മൂപ്പ് എനിക്കു നൽകുന്നുണ്ട്….

…………………………………..

ആ കാവ്യവാഹിനിയിലെ സുധാധാരയിൽ മുങ്ങിക്കുളിച്ച് കൈരളിയും കേരളീയരും

എന്നെന്നും കോൾമയിർക്കൊള്ളട്ടെ !

( എന്റെ പുസ്തകശേഖരത്തിൽ നിന്നും.. പുസ്തകത്തിന് 65 വർഷം പഴക്കമാകുന്നു )

(ചിത്രവും കുറിപ്പും – ശേഖരത്തിൽ നിന്നും)

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Leave a Reply

Your email address will not be published. Required fields are marked *