കൊച്ചി: യുവനടി നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത്, പരാതിക്കാരിയായ നടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി പൊലീസ്. കേസ് അട്ടിമറിക്കാനും പരാതി പിൻവലിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ രഞ്ജിത്ത് നടിയെ ഫോണിൽ വിളിച്ച് സംസാരിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമായിട്ടാണ് അന്വേഷണ സംഘം കാണുന്നത്.
രഞ്ജിത്തിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് നടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് വിധേയമാക്കും.പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ഗൗരവകരമായ ആരോപണം നിലനിൽക്കുന്നതിനാൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

