സാമ്പത്തിക അടിയന്തരാവസ്ഥ: ഓസ്ട്രേലിയയില്‍ പലിശനിരക്ക് വര്‍ദ്ധനയിലേക്ക്

സിഡ്നി : ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (CPI) കണക്കുകള്‍ പ്രകാരം ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന് 3.8%-ല്‍ എത്തിയിരിക്കുന്നു.ഇതോടെ അടുത്ത ആഴ്ച ചേരുന്ന റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ യോഗത്തില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഏകദേശം ഉറപ്പായി.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം ഫെബ്രുവരി 3-ന് ചേരുന്ന യോഗത്തില്‍ ഔദ്യോഗിക പലിശനിരക്ക് 3.60%ല്‍ നിന്ന് 3.85% ആയി ഉയര്‍ത്തിയേക്കും.കോമണ്‍വെല്‍ത്ത് ബാങ്ക് നബ് (NAB), വെസ്റ്റ്പാക്, എഎന്‍ഇസഡ് (ANZ) എന്നീ പ്രമുഖ ബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധന മുന്‍കൂട്ടി കണ്ട് തങ്ങളുടെ ഫിക്‌സഡ് നിരക്കുകളില്‍ ഇതിനോടകം മാറ്റം വരുത്തിത്തുടങ്ങി.വീട് വാടക, ഭക്ഷ്യവസ്തുക്കള്‍, വിനോദം എന്നിവയ്ക്കുണ്ടായ വിലക്കയറ്റമാണ് നാണയപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായത്.

പലിശനിരക്ക് 0.25% വര്‍ദ്ധിച്ചാല്‍ ശരാശരി ഭവനവായ്പയുള്ളവര്‍ക്ക് മാസം തോറും വലിയ തുക അധികമായി അടയ്‌ക്കേണ്ടി വരും.6,00,000 ഡോളര്‍ വായ്പയുള്ള ഒരാള്‍ക്ക് പ്രതിമാസം ഏകദേശം 90 ഡോളര്‍ അധിക തിരിച്ചടവ് വരും.പലിശനിരക്ക് വര്‍ദ്ധിക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നു. 1 AUD ഇപ്പോള്‍ ഏകദേശം 0.70 US സെന്റിന് മുകളിലാണ്.പലിശനിരക്ക് ഉയരുന്നത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ തീരുമാനങ്ങളെ ബാധിച്ചേക്കാം.എങ്കിലും രാജ്യത്തെ വീടുകളുടെ കുറവ് കാരണം വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്ന് കെപിഎംജി (KPMG) റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *