ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിർണ്ണായകമായ പ്രതിനിധിതല ചർച്ചകൾ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പുരോഗമിക്കുകയാണ്. ചർച്ചകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലാത്തതിനാൽ ഔദ്യോഗിക സംയുക്ത പ്രസ്താവന പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർക്ക് കാർണിയുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാവിയിലേക്കുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ കാനഡയുടെ പുതിയ സമീപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ചർച്ചകൾക്ക് ശേഷം വ്യാപാരം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ പ്രധാന കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ ഡോളറിൽ എത്തിക്കാനുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ചർച്ചാവിഷയമാണ്.

