ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം; ഡാരിൽ മിച്ചലിന് സെഞ്ചുറി

രാജ്‌കോട്ട്: ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 285 റൺസ് എന്ന ലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടി ഒപ്പത്തിനൊപ്പമെത്തി.

ജനുവരി 18-ന് ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനം പരമ്പരയിലെ നിർണായക പോരാട്ടമാകും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടാനായത്.കെ.എൽ. രാഹുലിന്‍റെ പൊരുതിയുള്ള സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ അർധസെഞ്ചുറിയുമാണ് തകർച്ചയിലേക്ക് വീഴുമായിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്.

രോഹിത് ശർമയും (24) ഗില്ലും (56) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടരെത്തുടരെ വിക്കറ്റുകൾ വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. വിരാട് കോലി (23), ശ്രേയസ് അയ്യർ (8), രവീന്ദ്ര ജഡേജ (27) എന്നിവർക്ക് വലിയ സ്കോറുകൾ കണ്ടെത്താനായില്ല.

ഒരുവശത്ത് തകർച്ച നേരിടുമ്പോഴും 92 പന്തിൽ 112 റൺസുമായി പുറത്താകാതെ നിന്ന രാഹുലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായത്. ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കം അല്പം പതർച്ചയോടെയായിരുന്നു. 46 റൺസിനിടയിൽ ഡെവോൺ കോൺവേ (16), ഹെൻറി നിക്കോൾസ് (10) എന്നീ ഓപ്പണർമാരെ ഇന്ത്യ പുറത്താക്കി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും വിൽ യങ്ങും ചേർന്ന് ഇന്ത്യൻ ബൗളർമാരുടെ താളം തെറ്റിച്ചു. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 162 റൺസിന്‍റെ കൂട്ടുകെട്ട് മത്സരത്തിന്‍റെ ഗതി മാറ്റി.വിൽ യങ് 87 റൺസെടുത്ത് കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മിച്ചൽ അവസാനം വരെ ക്രീസിൽ ഉറച്ചുനിന്നു. 11 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 131 റൺസെടുത്ത മിച്ചൽ പുറത്താകാതെ കിവീസിനെ വിജയതീരത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *