ലൈംഗിക പീഡന കേസ്, രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന്, പരാതി രാഷ്ട്രീയ പ്രേരിതം, ഗര്‍ഭിണിയാക്കിയെന്ന വാദം വ്യാജം

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുലിന്റെ പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണിയാക്കി എന്നത് വ്യാജ ആരോപണമാണ്. എല്ലാ ചാറ്റുകളും റെക്കോഡ് ചെയ്തു സൂക്ഷിച്ചത് ഗൂഡാലോചനയുടെ ഭാഗമായിരുന്നു. ഇവ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം എനിക്കെതിരേ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചു. പരാതിക്കാരെ ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതിനു തെളിവുമുണ്ട്. മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് രാഷ്ട്രീയ താല്‍പര്യത്തോടെയാണ്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുല്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് രജിസറ്റര്‍ ചെയ്ത പോലീസ് അതിവേഗ അറസ്റ്റിനു നീക്കം തുടങ്ങിയതോടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ കോടതിയില്‍ എത്തിയത്. കേസ് ഇന്നു പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *