മോസ്കോ: ചാരവൃത്തി നടത്തിയെന്നു കണ്ടെത്തിയ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ നിർദേശിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിക്കുവേണ്ടിയാണ് ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിരുന്നതെന്ന് റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി പറഞ്ഞു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം റഷ്യ വിടാനാണ് നിർദേശം. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് കൈമാറിയത്.

