കേരളത്തില്‍ ‘കൂട്ടായ നേതൃത്വം’ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കില്ല

ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ ഐക്യം ഉറപ്പാക്കാനും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഒഴിവാക്കാനുമാണ് ഈ നീക്കം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തിയാല്‍ അത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വര്‍ധിപ്പിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ‘കൂട്ടായ നേതൃത്വത്തിന്’ കീഴിലാകും ഇത്തവണ കോണ്‍ഗ്രസ് വോട്ട് തേടുക. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താത്പര്യങ്ങളേക്കാള്‍ ‘വിജയസാധ്യതയ്ക്ക്’ മാത്രമായിരിക്കും മുന്‍ഗണനയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി.

കേരളത്തിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായി മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ നാലംഗ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നല്‍കി.

കമ്മിറ്റി അംഗങ്ങള്‍ ഈ മാസം തന്നെ കേരളത്തിലെത്തി ഡിസിസി അധ്യക്ഷന്മാരുമായും മറ്റും ചര്‍ച്ചകള്‍ നടത്തും. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും 3.6 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കാന്‍ യുഡിഎഫ് സജ്ജമാണെന്നും യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *