ഇന്ത്യ-പാക് പോര് വഴിമുട്ടുന്നു; ലോകകപ്പ് മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ; കടുത്ത നടപടിയുമായി ഐസിസി

കൊളംബോ : ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു. ടൂർണമെന്റിൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ മാത്രം കളിക്കില്ലെന്നാണ് പാക് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം.

ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ ഈ നീക്കം. സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിലെ മത്സരങ്ങൾ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിൽ ഇന്ത്യക്ക് ഐസിസി പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ (PCB) ആരോപണം.

പാകിസ്ഥാന്റെ ‘സെലക്ടീവ് പാർട്ടിസിപ്പേഷൻ’ (തിരഞ്ഞെടുത്ത മത്സരങ്ങളിൽ മാത്രം കളിക്കുക) അംഗീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) വ്യക്തമാക്കി. മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും:

മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യക്ക് രണ്ട് പോയിന്റ് വാക്കോവർ നൽകും. പാകിസ്ഥാന്റെ റൺ റേറ്റിനെയും ഇത് ദോഷകരമായി ബാധിക്കും.ബ്രോഡ്കാസ്റ്റർമാർക്ക് ഉണ്ടാകുന്ന വൻ നഷ്ടം കണക്കിലെടുത്ത് ഏകദേശം 300 കോടി രൂപയോളം പിസിബി പിഴ ഒടുക്കേണ്ടി വരും.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പാകിസ്ഥാനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള അച്ചടക്ക നടപടികളും ഐസിസിയുടെ പരിഗണനയിലുണ്ട്.

ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യൻ ടീം കൃത്യസമയത്ത് ഗ്രൗണ്ടിലെത്തും. ടോസ് സമയത്ത് പാക് നായകൻ എത്തിയില്ലെങ്കിൽ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. രാഷ്ട്രീയ കാരണങ്ങളാൽ കളിയിൽ നിന്ന് വിട്ടുനിൽക്കുന്ന പാക് നിലപാടിനെ മുൻ ഇന്ത്യൻ താരങ്ങളടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *