ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തു. കടലിടുക്കിൽ കുഴിബോംബുകൾ നിക്ഷേപിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് സൈനിക നടപടി. കപ്പലുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 16 കപ്പലുകൾ യുഎസ് തകർത്തു

