ലിബറലുകൾ ഇനി പുതിയ മാനേജ്‌മെന്റിൽ; ലേബർ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ടോണി അബട്ട്

മെൽബൺ: ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രിയും കൺസർവേറ്റീവ് നേതാവുമായ ടോണി അബട്ട് ലിബറൽ പാർട്ടിയുടെ ഫെഡറൽ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മെൽബണിൽ നടന്ന പാർട്ടിയുടെ ഫെഡറൽ കൗൺസിൽ യോഗത്തിലാണ് 68-കാരനായ അബട്ടിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചത്. പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ട് ഏഴ് വർഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്കുള്ള അബട്ടിന്റെ തിരിച്ചുവരവ് കൂടിയാണിത്. പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ സേവനം ചെയ്യേണ്ടത് തന്റെ കടമയാണെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർക്കൊപ്പം ചേർന്ന് നിലവിലെ ലേബർ സർക്കാരിനെതിരെ ശക്തമായ ‘ജനകീയ പ്രക്ഷോഭം’ നയിക്കുമെന്ന് അബട്ട് പ്രഖ്യാപിച്ചു. “ലിബറൽ പാർട്ടി ഇനി മുതൽ പുതിയ മാനേജ്‌മെന്റിന് കീഴിലാണ്. രാജ്യത്തിന്റെ നന്മയ്ക്കായി വിജയിക്കാൻ ഞങ്ങൾ അത്രമേൽ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അന്തോണി അൽബാനിസി സർക്കാർ ട്രേഡ് യൂണിയനുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണവും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിലുള്ള അനാവശ്യമായ ശ്രദ്ധ കാരണവും രാജ്യത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ഓസ്‌ട്രേലിയ നിലവിൽ പിന്നോട്ട് പോവുകയാണെന്നും രാജ്യം ഒരു തരം ആത്മീയ തളർച്ച നേരിടുകയാണെന്നും അബട്ട് വിമർശിച്ചു.

ലിബറൽ പാർട്ടിയുടെ പ്രചാരണ വിഭാഗത്തെയും ഭരണപരമായ കാര്യങ്ങളെയും നിയന്ത്രിക്കുന്ന, പ്രതിഫ ലമില്ലാത്ത ഒരു പദവിയാണ് ഫെഡറൽ പ്രസിഡന്റ് സ്ഥാനം. സാധാരണയായി മാധ്യമ ശ്രദ്ധയിൽ നിന്നും പാർല മെന്ററി ടീമിൽ നിന്നും അകന്നുനിൽക്കുന്ന പദവിയാണിത്. എന്നാൽ, അബട്ടിനെപ്പോലെയുള്ള കടുത്ത വലതു പക്ഷ നിലപാടുകളുള്ള ഒരു പ്രമുഖ നേതാവ് ഈ സ്ഥാനത്തേക്ക് എത്തിയത് പാർട്ടിക്കുള്ളിലെ മിതവാ ദികളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് പാർട്ടിയെ കൂടുതൽ തീവ്ര വലതുപക്ഷ നിലപാടു കളിലേക്ക് നയിക്കു മെന്നും ആംഗസ് ടെയ്‌ലറുടെ നേതൃത്വത്തിന് ഭാവിയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തപ്പെ ടുന്നുണ്ട്. നിലവിൽ 50,000-ത്തോളം മാത്രമുള്ള പാർട്ടിയുടെ താഴെത്തട്ടിലുള്ള അംഗത്വ അടിത്തറ അടിയന്തരമായി പുനർനിർമ്മിക്കേണ്ടതുണ്ടെന്നും അബട്ട് ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *