വാഷിംഗ്ടൺ: ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ജൂത സമൂഹത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന വിദേശ പൗരന്മാർക്ക് വിസ നിയന്ത്രണമേർപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വിസ പരിശോധനാ നയങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി.
അപേക്ഷകരുടെ പൊതുപ്രവർത്തനങ്ങളും സോഷ്യൽ മീഡിയ ഇടപെടലുകളും വിസ പരിശോധനയുടെ ഭാഗമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൂടുതൽ സൂക്ഷ്മമായി വിലയിരുത്തും. ജൂത വിരുദ്ധത വളർത്തുന്നവർക്കും ഭീഷണി ഉയർത്തുന്നവർക്കും എതിരെയാണ് പുതിയ നയമെന്ന് യു.എസ് വ്യക്തമാക്കുന്നു.
അതേസമയം, ഇസ്രായേലിനെ വിമർശിക്കുന്നവർക്ക് യു.എസ് വിസ പൂർണ്ണമായും നിഷേധിക്കുമെന്ന തരത്തിലുള്ള ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ജൂത സമൂഹത്തിന് എതിരെയുള്ള ഭീഷണികളും ജൂതവിരുദ്ധത തടയലുമാണ് ഈ പുതിയ നയത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

