കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കു മരണകാരണമായെന്ന്, വാക്‌സിന്‍ ഉപയോഗം ഇനി കര്‍ശന നിയന്ത്രണത്തിലാക്കാന്‍ ട്രംപ്

വാഷിങ്ടന്‍: കോവിഡ് വാക്‌സിനുകള്‍ കുട്ടികളുടെ ജീവനെടുത്തുവെന്ന അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) വെളിപ്പെടുത്തലിനു പിന്നാലെ വാക്‌സിന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. എഫ്ഡിഎയുടെ വാക്‌സിന്‍ വിഭാഗം മേധാവി ഡോ. വിനായക് പ്രസാദിനാണ് വാക്‌സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള ഉത്തരവാദിത്വം ഏല്‍പിച്ചു നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ക്കും ഡോ. പ്രസാദ് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കോവിഡ് വാക്‌സിനുകള്‍ മൂലം രാജ്യത്ത് കുറഞ്ഞത് പത്തു കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മയോ കാര്‍ഡൈറ്റിസ് അഥവാ ഹൃദയപേശികള്‍ക്കുണ്ടാകുന്ന വീക്കമായിരുന്നു കുട്ടികളുടെ മരണത്തിനു കാരണമെന്നു പറയുന്നു. ഡോ. പ്രസാദ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് കൈമാറിയ മെമ്മോയില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോ ബൈഡന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സുരക്ഷാ ആശങ്കകള്‍ അവഗണിച്ചുവെന്നും അദ്ദേഹം മെമ്മോയില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *