ദുബായ്: വനിതാ ഏഷ്യാ കപ്പ് ടി20യിൽ ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്താണ് ജയം നേടിയത്.
ശ്രീലങ്കയുടെ വിജയത്തിൽ ഹർഷിത മാധവി സമരവിക്രമ നിർണായക പങ്കുവഹിച്ചു. പുറത്താകാതെ 48 റൺസെടുത്ത ഹർഷിത സമ്മർദഘട്ടത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 44 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തിൽ നിന്നാണ് ശ്രീലങ്ക മത്സരം തിരിച്ചുപിടിച്ചത്. ബംഗ്ലാദേശിനായി മറുഫ അക്തർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് നിലവിലെ ചാംപ്യന്മാരായ ശ്രീലങ്ക സെമിയിലെത്തിയത്. ബംഗ്ലാദേശിന്റെ സെമി സാധ്യത അടുത്ത മത്സരത്തിലെ യുഎഇക്കെതിരായ ഫലത്തെ ആശ്രയിച്ചിരിക്കും. സെമി മത്സരങ്ങൾ സെപ്റ്റംബർ 10, 11 തീയതികളിലാണ് നടക്കുക.

