ന്യൂഡൽഹി: മിനിമം ബാലന്‍സ് പിഴയായി രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ പിരിച്ചെടുത്തത് കോടികൾ. 8,000 കോടി രൂപയാണ് രാജ്യത്തെ 12 പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷംകൊണ്ട് പിരിച്ചെടുത്തത്.
രാജ്യത്ത ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിഴത്തുക പിരിച്ചവരില്‍ ഏറ്റവും പിന്നിലാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പിഴത്തുക ഈടാക്കുന്നതില്‍ മുന്നിലുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 2023-22025 സാമ്പത്തിക വര്‍ഷത്തിനിടയില്‍ 1,577.87 കോടി രൂപയാണ് പിഎന്‍ബി മിനിമം ബാലന്‍സില്ലാത്തതിന് ഈടാക്കിയത്.
രണ്ടാംസ്ഥാനത്ത് ബാങ്ക് ഓഫ് ബറോഡയാണ്. 1,272.17 കോടി രൂപയാണ് ബാങ്ക് നേടിയത്. ഇന്ത്യന്‍ ബാങ്ക് 1,166.27 കോടിയും കനാറ ബാങ്ക് 1,027.23 കോടി പിഴയായി ഈടാക്കി. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നമ്പര്‍ വണ്‍ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ സ്ഥാനം. 932.82 കോടി രൂപയാണ് ഇക്കാലയളവില്‍ എസ്ബിഐ പിരിച്ചെടുത്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി എസ്എംഎസ് സൗകര്യങ്ങള്‍ നല്‍കുന്നതിന് ഏകദേശം 3,388 കോടി രൂപ ഈടാക്കിയിട്ടുണ്ട്. 2020 മുതല്‍ എസ്ബിഐ ഈ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

