കാൻബെറ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. കാൻബെറയിലെ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ഉടൻ തന്നെ അതിഥിയായി സ്വീകരിക്കാൻ കഴിയുന്നത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും, രണ്ടാമതും ഈയൊരു ഭാഗ്യം ലഭിക്കുന്നതിനായി താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അൽബനീസ് പാർലമെന്റിൽ പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇൻഡോ-പസഫിക് മേഖലയിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയൊരു അവ സരമാണ് ഇന്ത്യയുടെ ഈ വളർച്ച തുറന്നു നൽകുന്നത്. ഓസ്‌ട്രേലിയ ഒരു പസഫിക് രാഷ്ട്രം മാത്രമല്ല, മറിച്ച് ഒരു ഇന്ത്യൻ മഹാസമുദ്ര രാഷ്ട്രം കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ 2022-ൽ ഒപ്പുവെച്ച സാമ്പത്തിക സഹകരണ വ്യാപാര കരാർ വഴി ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ശക്തമാ യിട്ടുണ്ട്. കേവലം വ്യാപാരത്തിനപ്പുറം സംസ്‌കാരം, വിദ്യാഭ്യാസം, ക്രിക്കറ്റ് എന്നിവയിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം കൂടുതൽ അടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയിലെ പത്ത് ലക്ഷത്തോളം വരുന്ന വലിയൊരു വിഭാഗം ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. “നിങ്ങൾ കാരണം ഓസ്‌ട്രേലിയ കൂടുതൽ മികച്ചൊരു രാജ്യമായി മാറിയിരിക്കുന്നു” എന്നായിരുന്നു പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് അൽബനീസ് പറഞ്ഞത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കുടിയേറ്റ സമൂഹമായ ഇന്ത്യക്കാരുടെ താല്പര്യങ്ങ ൾ സംരക്ഷിക്കാൻ തന്റെ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഭിന്നിപ്പുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പതിനേഴാമത് വിദേശകാര്യ മന്ത്രി മാരുടെ ഫ്രെയിംവർക്ക് ഡയലോഗിലും പങ്കെടുക്കാനായി കഴിഞ്ഞദിവസം ന്യൂഡൽഹിയിലെത്തിയ ഓസ്‌ട്രേ ലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു

