പിത്തോറഗഡ്: ഹൈന്ദവ വിശ്വാസികൾ പുണ്യമായി കരുതുന്ന ആദി കൈലാസ യാത്രയ്ക്ക് ഇന്ന് ഉത്തരാഖണ്ഡിൽ തുടക്കമാകും. തീർത്ഥാടനം സുഗമമായി നടത്തുന്നതിനായി പിത്തോറഗഡ് ജില്ലാ ഭരണകൂടം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഭക്തർക്ക് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം യാത്ര ആരംഭിക്കാവുന്നതാണ്.
തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഏജൻസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ഭട്ഗെയ്ൻ അറിയിച്ചു. ഹിമാലയൻ നിരകളിലെ ദുർഘടമായ പാതകളിലൂടെയുള്ള യാത്രയായതിനാൽ ആരോഗ്യ സേവനങ്ങളും അടിയന്തര സുരക്ഷാ സംവിധാനങ്ങളും പാതയിലുടനീളം സജ്ജമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ടൂറിസം മേഖലയ്ക്കും ഈ തീർത്ഥാടന കാലം വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

