ബെയ്ജിംഗ്: ലോകം ഉറ്റുനോക്കുന്ന ചൈന സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാകുന്നു. ബെയ്ജിംഗിൽ തനിക്ക് ലഭിച്ച ഉജ്ജ്വലമായ സ്വീകരണത്തിന് നന്ദി പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും പത്നി മാഡം പെംഗിനെയും സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. സെപ്റ്റംബർ 24-ന് വൈറ്റ് ഹൗസിലേക്ക് ഇരുവരേയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ബെയ്ജിംഗിൽ നടന്ന ഔദ്യോഗിക വിരുന്നിൽ വെച്ച് അമേരിക്കൻ-ചൈനീസ് ജനതകൾ തമ്മിലുള്ള ദീർഘകാലവും ശക്തവുമായ ബന്ധത്തെ ട്രംപ് പുകഴ്ത്തി. “ഇതൊരു പ്രത്യേക ബന്ധമാണ്, അതിമനോഹരമായ ഒരു കാലഘട്ടമാണിത്,” എന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഗ്ലാസുകൾ ഉയർത്തി അദ്ദേഹം ടോസ്റ്റ് നിർദ്ദേശിക്കുകയും ചെയ്തു.
ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അതേ സമയത്തുതന്നെയാണ് ലോകത്തെ വൻശക്തി രാജ്യങ്ങളുടെ തലവന്മാർ ബെയ്ജിംഗിൽ ഒത്തുചേരുന്നത് എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രാധാന്യമർഹിക്കുന്നു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന വൈറ്റ് ഹൗസ് സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സുരക്ഷാ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് നിരീക്ഷകർ കരുതുന്നത്

