നെടുമ്പറമ്പില്‍ സിന്‍ഡിക്കറ്റിന്‍റെ 44.5 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റിന്‍റെ 44.5 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണു നടപടി. സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര്‍ക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റ്. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ എന്നിവ ഇഡി പിടിച്ചെടുത്തു. നിക്ഷേപത്തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്‍.എം. രാജുവും കൂട്ടാളികളും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തി. സ്വര്‍ണപ്പണയ ഇടപാടുകള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ ഒന്നിന് ഇ ഡിയും കേസ് റജിസ്റ്റര്‍ ചെയ്തത്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും തട്ടിപ്പിന്‍റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *