ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മോസ്കിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെടുകയും 170 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പറഞ്ഞു.
പെഷവാറിൽ ചാവേറിന്റെ ഒളിത്താവളത്തിൽനിന്ന് രണ്ട് സഹോദരങ്ങളെയും ഒരു വനിതയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ പാക് തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേർ ആക്രമണം ആണിത്. സ്ഫോടനത്തെ അപലപിച്ച ഇന്ത്യ, സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പ്രതികരിച്ചു.

