ജൊഹന്നസ്‌ബർഗ്: ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയെ നാലാം ട്വന്റി20 മത്സരത്തിൽ 14 റൺസിന് പരാജയപ്പെടുത്തി. തുടര്‍ച്ചയായി മൂന്ന് തോൽവികൾക്ക് ശേഷം ഇന്ത്യ നേടിയ തിരിച്ചുവരവ് ജയമാണിത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 185/5 എന്ന ശക്തമായ സ്കോർ നേടി. ജെമിമ റോഡ്രിഗ്സ് (43), ദീപ്തി ശർമ (36*), റിച്ച ഗോഷ് (34*) എന്നിവരാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്
ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 20 ഓവറിൽ 171/9 എന്ന നിലയിൽ ഒതുങ്ങി. സുനേ ലൂസ് (40), ടാസ്മിൻ ബ്രിട്ട്സ് (30) എന്നിവർ മികച്ച സ്കോർ നേടിയെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല
ബൗളിംഗിൽ ദീപ്തി ശർമ മികച്ച പ്രകടനം കാഴ്ചവെച്ച് നിർണായക വിക്കറ്റുകൾ വീഴ്ത്തി. അവർക്കാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചത്. ഈ ജയത്തോടെ ഇന്ത്യ പരമ്പരയിൽ വൈറ്റ്‌വാഷ് ഒഴിവാക്കി. അഞ്ചാം മത്സരം തിങ്കളാഴ്ച ബെനോണിയിൽ നടക്കും.

