മാസപ്പടി കേസിൽ വീണ വിജയനെ ഇഡി ചോദ്യം ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലിൽ എക്സലോജിക് സൊല്യൂഷൻ കമ്പനിയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ്(CMRL) കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് വിശദീകരണം തേടിയത്.
സിഎംആർഎൽ കമ്പനിയിൽ നിന്ന് സേവനം നൽകാതെ എക്സലോജിക് സൊല്യൂഷന് 1.72 കോടി രൂപ ലഭിച്ചതെന്ന എസ് എസ് ഐ ഒതുങ്ങി കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ശക്തമായത്. ഈ ഇടപാടുകൾ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. മുമ്പ് സിഎംആർഎൽ അധികൃതർക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. SFIOയുടെ റിപ്പ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളും പരിശോധിച്ച ശേഷമാണ് വീണ വിജയനെ നേരിട്ട് ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിനും സാധ്യതയുണ്ടെന്നാണ് സൂചന. മാസപ്പടി കേസിൽ രാഷ്ട്രീയ വിവാദവും ശക്തമാണ്. പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത വിമർശനം തുടരുമ്പോൾ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ കേന്ദ്ര ഏജൻസികൾ തുടരുകയാണ്.

