ഭവന പ്രതിസന്ധി പരിഹരിക്കാൻ കുടിയേറ്റ നിരക്ക് നിയന്ത്രിക്കണം; പുതിയ നിർദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ

കാൻബെറ: ഓസ്ട്രേലിയയിലെ ഭവനലഭ്യതയ്ക്ക് അനുസൃതമായി രാജ്യത്തേക്കുള്ള കുടിയേറ്റ നിരക്കുകളിൽ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ആവശ്യപ്പെട്ടു. പുതിയതായി എത്തുന്നവരെ ഉൾക്കൊള്ളാനുള്ള രാജ്യത്തിന്റെ ശേഷി അവർക്ക് താമസസൗകര്യം ഒരുക്കാനുള്ള വിഭവങ്ങളുടെ അടിസ്ഥാന ത്തിലായിരിക്കണം വിലയിരുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി പ്രസംഗ ത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ദ്ധ കുടിയേറ്റത്തെ രാജ്യം എപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, സമീപകാലത്തെ കുടിയേറ്റ നിരക്കുകൾ രാജ്യത്തെ ഭവന നിർമ്മാണ മേഖല യേക്കാൾ വേഗത്തിലാണ് മുന്നേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വാടകക്കാർ, ആദ്യമായി വീട് വാങ്ങുന്നവർ, പുതുതായി എത്തുന്ന കുടിയേറ്റക്കാർ എന്നിവരെയെല്ലാം ഒരുപോലെ കടുത്ത സമ്മർദ്ദത്തി ലാക്കുന്നുണ്ട്.

ഭവന നിർമ്മാണം വേഗത്തിലാക്കുന്നതിനായി പുതിയ പാർപ്പിട പദ്ധതികൾക്ക് ആവശ്യമായ റോഡുകൾ, ഗതാഗതം, ജലം, ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ എന്നിവ വികസിപ്പിക്കുന്നതിന് 5 ബില്യൺ ഡോളറിന്റെ പ്രത്യേക ഹൗസിങ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനൊപ്പം പുതുതായി എത്തുന്ന വിദഗ്ദ്ധ കുടിയേറ്റക്കാർക്കുള്ള ക്ഷേമ ആനുകൂല്യങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ ലഭ്യമാക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ നിലവിലുള്ള സ്ഥിര താമസക്കാർക്ക് നിലവിലെ ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്നും മാനുഷിക പരിഗണനയിൽ എത്തുന്ന അഭയാർത്ഥികൾക്ക് പൂർണ്ണ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരട്ട പൗരത്വത്തെ പിന്തുണച്ച ടെയ്‌ലർ, ഓസ്ട്രേലിയയിലെ നിലവിലുള്ള നാല് വർഷത്തെ പൗരത്വ പാതയോടുള്ള പ്രതിപക്ഷത്തിന്റെ അനുകൂല നിലപാട് ആവർത്തിച്ചു. സമീപകാലത്ത് എത്തിയ കുടിയേറ്റക്കാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഓസ്ട്രേലിയയിൽ സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് നിലവിൽ അങ്ങേയറ്റം പ്രയാസകരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *