കോംഗോയിലെ എബോള നിയന്ത്രണത്തിന് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് റെഡ് ക്രോസ്

കോംഗോയിലെ എബോള നിയന്ത്രണത്തിന് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് റെഡ് ക്രോസ്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള പകർച്ചവ്യാധി പൂർണമായി നിയന്ത്രണവിധേയമാക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിസ് മുന്നറിയിപ്പ് നൽകി. നിലവിൽ രോഗവ്യാപനം അതിന്റെ പരമാവധി ഘട്ടത്തിലെത്തിയിട്ടില്ലെന്നും സംഘടന അറിയിച്ചു.

പകർച്ചവ്യാധി ബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന റെഡ്ക്രോസ് സന്നദ്ധപ്രവർത്തകർക്ക് പ്രദേശവാസികളിൽ നിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നതായി സംഘടനയുടെ ഓപ്പറേഷൻസ് മാനേജർ ബ്രൂണോ മിച്ചോൺ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോംഗോയിലെ മൂന്ന് പ്രവിശ്യകളിലായി രോഗം വ്യാപിച്ചിരിക്കുകയാണ്. ഇതുവരെ 800-ലധികം പേർക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ടെന്നും 192 പേർ മരണപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *