ലണ്ടൻ: വരും ദശകങ്ങളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്ന് വന്ധ്യതയായിരിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി പ്രശസ്ത മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ്’ (The Lancet). അടുത്ത പത്ത് വർഷത്തിനുള്ളിൽ, അതായത് 2036 ആകുമ്പോഴേക്കും ലോകത്താകമാനമുള്ള 35 നും 49 നും ഇടയിൽ പ്രായമുള്ള ഏകദേശം 80 ദശലക്ഷം (8 കോടി) സ്ത്രീകളെ വന്ധ്യത ബാധിച്ചേക്കാമെ ന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദി ലാൻസെറ്റ് ഒബ്‌സ്റ്റെട്രിക്സ്, ഗൈനക്കോളജി & വിമൻസ് ഹെൽ ത്ത്’ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം, ആഗോളതലത്തിൽ പ്രത്യേകിച്ച് 35 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ വന്ധ്യത ഒരു സാധാരണ ആരോഗ്യ പ്രശ്നമെന്നതിലുപരി വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതശൈലി, കടുത്ത മാനസിക സമ്മർദ്ദം, തെറ്റായ ഭക്ഷണരീതികൾ, വൈകിയുള്ള വിവാഹവും ഗർഭധാരണവും എന്നിവയാണ് വന്ധ്യത ഇത്രയധികം വർദ്ധിക്കാൻ പ്രധാന കാരണ മായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് കരിയറിന് മുൻഗണന നൽകുന്നതി നാലും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനാലും ഭൂരിഭാഗം സ്ത്രീകളും 30 വയസ്സിന് ശേഷമാണ് ഗർഭധാര ണത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ പ്രായം കൂടുംതോറും സ്ത്രീകളിലെ അണ്ഡോത്പാദന നിരക്കിലും ഗുണനിലവാരത്തിലും ഉണ്ടാകുന്ന സ്വാഭാവിക കുറവ് വന്ധ്യതാ നിരക്ക് കുത്തനെ ഉയരാൻ കാരണമാകുന്നു. ഇതിനു പുറമെ അന്തരീക്ഷ മലിനീകരണവും പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അമിത ഉപയോഗം വഴി ശരീരത്തിലെ ത്തുന്ന രാസവസ്തുക്കളും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

