ന്യൂയോർക്ക്:2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് 1-0ന് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന നായകൻ ലയണൽ മെസി ആദ്യമായി പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ തോൽവിയുടെ വേദന അതീവ വലുതാണെന്നും ആ മുറിവ് മായാൻ സമയമെടുക്കുമെന്നും മെസി പറഞ്ഞു.
അതേസമയം, ടീമിന്റെ പോരാട്ടവും നേട്ടങ്ങളും അഭിമാനത്തോടെ ഓർക്കുന്നുവെന്നും, തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ എത്താനായത് ഈ ടീമിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂർണമെന്റിലുടനീളം പിന്തുണ നൽകിയ ആരാധകർക്ക് ഹൃദയത്തിൽനിന്നുള്ള നന്ദിയും മെസി രേഖപ്പെടുത്തി.
ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ടീമിനെ അഭിനന്ദിച്ച മെസി, അർജന്റീനയെ വീണ്ടും ലോകത്തിലെ മികച്ച ടീമുകളിൽ ഒന്നാക്കി നിലനിർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കുറിച്ചു.
ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അധികസമയത്ത് വഴങ്ങിയ ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തോറ്റത്. ടൂർണമെന്റിൽ എട്ട് ഗോളുകൾ നേടിയ മെസി ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മുന്നിലുണ്ടായിരുന്നെങ്കിലും, 10 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

