ടെഹ്റാൻ: മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇനി ഒരു യുദ്ധമുണ്ടായാൽ അത് കേവലം പ്രാദേശികമായിരിക്കില്ലെന്നും മറിച്ച് ഒരു ‘ആഗോള യുദ്ധമായി’ (Global War) മാറുമെന്നും ഇറാൻ ഭീഷണി മുഴക്കി.
ഈ മാസം തന്നെ ഇറാൻ അത്യാധുനികമായ പുതിയ മിസൈലുകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ വ്യക്തമാക്കി. യുദ്ധം തുടരുകയാണെങ്കിൽ ഈ പുതിയ ആയുധങ്ങൾ പ്രയോഗിക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇസ്രായേലുമായി നിലനിൽക്കുന്ന കടുത്ത ശത്രുതയ്ക്കിടയിലാണ് ഇറാന്റെ ഈ പ്രഖ്യാപനം. തങ്ങളുടെ മിസൈൽ സാങ്കേതികവിദ്യ കൂടുതൽ കരുത്താർജ്ജിച്ചതായും ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്നും ഇറാൻ ആവർത്തിക്കുന്നു.ഹോർമുസ് കടലിടുക്കിലെ കപ്പൽ നിയന്ത്രണങ്ങളും മിസൈൽ വിക്ഷേപണങ്ങളും മേഖലയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ ഭീഷണി.

