മെക്സിക്കോയിലെ ഗ്വാഡലൂപ്പിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ ജപ്പാൻ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു. ഈ വിജയത്തോടെ ജപ്പാൻ പ്രീക്വാർട്ടർ പ്രതീക്ഷ ശക്തമാക്കിയപ്പോൾ, തുടർച്ചയായ രണ്ടാം തോൽവിയേറ്റ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.
ജപ്പാനുവേണ്ടി അയാസെ ഉയേദ രണ്ട് ഗോളുകൾ നേടി തിളങ്ങി. ദൈചി കമാഡയും ജൂന്യ ഇതോയും ഓരോ ഗോളുകൾ വീതം നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ മികവ് പുറത്തെടുത്ത ജപ്പാൻ ടുണീഷ്യൻ പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്വീഡനോട് 5-1ന് പരാജയപ്പെട്ട ടുണീഷ്യയ്ക്ക് ഈ തോൽവിയും കനത്ത തിരിച്ചടിയായി. രണ്ട് മത്സരങ്ങളിൽ നിന്നുമുള്ള തോൽവിയോടെ അടുത്ത ഘട്ടത്തിലെത്താനുള്ള സാധ്യത നഷ്ടമായി. അതേസമയം, നെതർലൻഡ്സിനെതിരായ സമനിലയ്ക്കുശേഷം നേടിയ ഈ ജയം ജപ്പാനെ ഗ്രൂപ്പിൽ ശക്തമായ നിലയിലേക്ക് ഉയർത്തി.

