തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തൃത്താല മണ്ഡലത്തിലെ അമേറ്റിക്കര ബൂത്തിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ഈ ബൂത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ആകെ ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മണ്ഡലത്തിൽ മന്ത്രി എം.ബി. രാജേഷും യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോഴാണ് ബി.ജെ.പി വോട്ടുകളിൽ ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വോട്ട് വിഹിതം കണക്കിലെടുക്കുമ്പോൾ അമേറ്റിക്കരയിലെ ഈ ഫലം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ സംഘടനാ സംവിധാനമുള്ള മേഖലകളിൽ പോലും വോട്ട് ചോർച്ചയുണ്ടായോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. അതേസമയം, തൃത്താലയിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നതായാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. പല നിർണ്ണായക ബൂത്തുകളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തൃത്താലയിലെ യഥാർത്ഥ ചിത്രം കൂടുതൽ വ്യക്തമാകും

