സിഡ്‌നി: റോയൽ നാഷണൽ പാർക്കിന് കീഴിലുള്ള ഈറ തീരത്ത് ചത്ത തിമിംഗലം അടിഞ്ഞതിനെത്തുടർന്ന് സിഡ്‌നിക്ക് തെക്കുള്ള പ്രമുഖ ബീച്ചുകൾ അടച്ചുപൂട്ടി. ചത്ത തിമിംഗലത്തിന്റെ സാന്നിധ്യം സ്രാവുകളെ ആകർഷിക്കാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ ബീച്ചുകൾ അടച്ചത്.
അൻസാക് ദിനത്തോടനുബന്ധിച്ച് നിരവധി സന്ദർശകർ എത്തുന്ന സാഹചര്യത്തിൽ, ഈറയ്ക്ക് പുറമെ ഗാരി , വട്ടമുള്ള ബേണിംഗ് പാംസ് എന്നീ ബീച്ചുകളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സന്ദർശകരും പ്രദേശവാസികളും കടലിൽ ഇറങ്ങരുതെന്ന് സർഫ് ലൈഫ് സേവിംഗ് എൻ.എസ്.ഡബ്ല്യു കർശന നിർദ്ദേശം നൽകി.
ഏത് ഇനത്തിൽപ്പെട്ട തിമിംഗലമാണ് തീരത്തടിഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈഫ് ഗാർഡുകൾ ഡ്രോണുകളും ജെറ്റ് സ്കീകളും ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഗാരി, ഈറ, ബേണിംഗ് പാംസ് എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകരായ ലൈഫ് സേവർമാർ പട്രോളിംഗ് തുടരുകയാണ്.

